അവിടെന്ന് ഗ്വാളിയോറിലെ ആയുധക്കച്ചച്ചവടക്കാരനായ ജഗദീഷ് പ്രസാദ് ഗോയലിൻ്റെ കയ്യിലെത്തി. ഗാന്ധിയെ വധിക്കാൻ ആയുധവും ആൾസഹായവും തേടി ഗ്വാളിയോറിലെത്തിയ സവർക്കർ ശിഷ്യൻ നാഥുറാം വിനായക് ഗോഡ്സെ 500 രൂപക്കാണ് ഇത് വാങ്ങിയത്. രഹസ്യമായ ഇടപാടിന് ഗംഗാധർ ദണ്ഡവാതെ, ഡോ.ദത്താത്രേയ പാർച്ചുറെ, ഗംഗാധർ ജാദോവ് സൂര്യദേവ് ശർമ്മ തുടങ്ങി നിരവധിപേർ അദ്ദേഹത്തെ സഹായിച്ചു.
"നമ്പൂതിരിയെ മനുഷ്യനാക്കുക" എന്ന ഇ.എം.എസിൻ്റെ ഓങ്ങല്ലൂർ പ്രസംഗം കേട്ടു മടങ്ങുന്ന വഴിക്ക് പട്ടാമ്പി ചന്തയിലിറങ്ങി ഒരു കൈക്കോട്ടു വാങ്ങിക്കുന്ന വി.ടി.യുടെ നമ്പൂതിരി കഥാപാത്രത്തെ നമുക്ക് ഓർമ്മിക്കാം.